Wednesday, June 29, 2011

യവനിക നീങ്ങിയപ്പോള്‍

സ്പന്ദനം  

കത്തിയെരിയുന്ന തിരി തന്‍ വെളിച്ചത്തില്‍
ആ മുഖത്തേയ്ക്ക് ഞാന്‍ ഉറ്റു നോക്കി
കൈകള്‍ വിറച്ചു , ആ ചെറു കടലാസ് 
താഴെ വീണെങ്ങോ  പറന്നു പോയി
                 
               മാഞ്ഞില്ല  ആ മുഖം മനസ്സിന്‍ മടിത്തട്ടില്‍ 
               ആഴത്തിലങ്ങു  പതിഞ്ഞു  പോയി  
               ആരായിരുന്നത് ഉറക്കെ ചിന്തിച്ചു ഞാന്‍
               എന്നോട്  തന്നെ  പറഞ്ഞു  നോക്കി 

യേശു    എന്നേശു   മറ്റാരെയേക്കാളും
എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 

                ഒത്തിരിയൊത്തിരി ഓര്‍മകള്‍ പിന്നെയും
                എന്‍  മനതാരില്‍ തെളിഞ്ഞു വന്നു
                ഓര്‍ത്തു ഞാന്‍ ആ സ്നേഹം ഉള്ളില്‍ പതിയവെ
                കാലത്തിലേയ്ക്ക്  തിരിഞ്ഞു നോക്കി


"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു .ഭൂമി  രൂപരഹിതവും  ശൂന്യവുമായിരുന്നു. ആഴത്തിന് മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്‍ ചൈതന്യം വെള്ളത്തിനു മേല്‍ ചലിച്ചു
കൊണ്ടിരുന്നു ..."


                 ചൈതന്യ ശ്രോതസാം ദൈവമാം കര്‍ത്താവു
                 നന്മയും തിന്മയും വേര്‍തിരിച്ചു
                  ഇരുളില്‍ പ്രകാശം കടന്നു വന്നു
                  സ്വച്ഛായയില്‍ മര്‍ത്യനെ മെനഞ്ഞെടുത്തു .
സൗഭാഗ്യ പൂര്‍ണ്ണമാം ജീവിതം സിദ്ധിച്ച
സൃഷ്ടിയാം മര്‍ത്യനോ സൃഷ്ടാവിനെ
ധിക്കരിച്ചന്യനായ് അപരാധിയായ്
ലജ്ജിച്ചു തലതാഴ്ത്തി നിന്ന് പോയി

                   സ്വച്ഛന്ത സുന്ദരമായൊരാ ജീവിതം
                   സ്വാര്‍ത്ഥത മൂലം വെടിഞ്ഞു മര്‍ത്യന്‍
                   സ്വന്തം വിയര്‍പ്പുകൊണ്ടപ്പം ഭക്ഷിച്ചവന്‍
                   മണ്ണോടു മണ്ണായി തീര്‍ന്നിടുന്നു

എങ്കിലും  കര്‍ത്താവ്  തന്നുടെ  മക്കളെ 
സ്നേഹിച്ചു  വീണ്ടും  അരുമയോടെ 
പാപിയെ  സ്നേഹിച്ചു  പാപം പൊറുത്തു 
സ്നേഹത്തിന്‍  ഉറവയാം  നല്ല ദൈവം

           കര്‍ത്താവ്  തന്നുടെ വാത്സല്യ മക്കള്‍ക്ക്‌
           കാനാന്‍ ദേശം ഒരുക്കിടുന്നു
           അബ്രഹാം ഇസഹാക്ക് യാകോബ് വഴിയായി
           ഇസ്രേല്‍ ജനത്തെ നയിച്ചിടുന്നു

ദൈവമാം കര്‍ത്താവ് തന്നുടെ സ്നേഹം
തന്‍ മക്കള്‍ക്ക്‌ വീണ്ടും വെളിപ്പെടുത്തി
പത്തു പ്രമാണങ്ങള്‍ നല്‍കിടുന്നു
നേര്‍വഴിക്കവരെ നയിച്ചിടുന്നു

         കാലത്തിന്‍ യവനികയ്ക്കുള്ളില്‍ മറയുന്നു
         മോശയും ജോഷ്വയും രാജാക്കളും
         എസ്രാ  നെഹമിയ   തോബിത്ത്  യൂദിത്ത് 
         സഹനത്തിന്‍  മാതൃകയായ  ജോബും  

പിന്നെയും പിന്നെയും ഓരോന്നുമോര്‍ത്തോര്‍ത്തു
തെല്ലിടെ ഞാനങ്ങിരുന്നിടുമ്പോള്‍
തപ്പുകള്‍ കൊട്ടുന്നു തംബുരു മീട്ടുന്നു
ആത്മാവില്‍ നിറയുന്നു സങ്കിര്‍ത്തനം


           തങ്ങളെ  സൃഷ്ട്ടിച്ച   സ്വര്‍ഗീയ താതനെ
           സൃഷ്ട്ടിയാം  മര്‍ത്യന്‍  അവഗണിച്ചു    
           സൃഷ്ട്ട വസ്തുക്കളെ  കുമ്പിടുന്നു 
           ആ  നല് പിതാവിനെ മറന്നിടുന്നു 

തിന്മ  പെരുകുന്നു  വഞ്ചന നിറയുന്നു 
പത്തു   പ്രമാണങ്ങള്‍   മറന്നിടുന്നു   
പാപത്തിന്‍ കുഴിയില്‍  അകപ്പെടുന്നു
സാത്താന്‍ തന്‍  പിടിയില്‍ അമര്ന്നിടുന്നു 

              തന്നെ  മറക്കുന്ന, തന്നെ  വെറുക്കുന്ന  
               നന്ദിയില്ലാത്ത ജനതയിന്മേല്‍
              കര്‍ത്താവ് വീണ്ടും തന്‍ കാരുണ്യം വര്‍ഷിച്ചു
              തന്നേകജാതനെ നല്‍കിയവന്‍

യേശു    എന്നേശു   മറ്റാരെയേക്കാളും
എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 

സ്വര്‍ഗീയതാതന്‍ തന്‍ ദൂതുമായി ഗബ്രിയേല്‍
 മറിയത്തിന്‍  ഭവനത്തില്‍   എത്തി വേഗം
നന്മ നിറഞ്ഞൊരാ കര്‍ത്താവിന്‍ ദാസിയെ 
അമ്മയായ് ദൈവം തിരഞ്ഞെടുത്തു


രണ്ടായിരം കൊല്ലം മുമ്പ് ജെറുസലേം
കാലിത്തൊഴുത്തില്‍ പിറന്നു വീണു
പാപിയെ സ്നേഹിച്ചു വീണ്ടെടുത്തീടുവാന്‍
മര്‍ത്യനായ്  ഭൂമിയില്‍  ദൈവപുത്രന്‍

                കാലം  കടന്നു  പോയി ആ ദൈവപൈതല്‍
                തിരുക്കുടുംബത്തിന്‍  പ്രകാശമായി    
                സകല  ജ്ഞാനത്തിലും ഒന്നാമനായി  അവന്‍ 
                നിത്യ ജീവന്റ്റെ   ഉറവയായി  

പാവനാത്മവിനാല്‍  പൂരിതനാകുവാന്‍ 
യോര്‍ദ്ദനാന്‍      തീരത്ത്‌ വന്നു നാഥന്‍ 
സ്വര്‍ഗം  തുറന്നു   കപോതമായ്      ആത്മാവ്
ചാരത്തണഞ്ഞു  തിരുസുതന്റ്റെ


           ആതമാവാല്‍ പ്രേരിതനായിട്ടു തമ്പുരാന്‍
           മരുഭൂമിയിലേയ്ക്ക് ചെന്നിടുന്നു
           രാവും പകലും ഉപവസിച്ചു
           സാത്താന്റ്റെ തന്ത്രത്തെ തച്ചുടച്ചു

അമ്മ തന്‍ ഓമനപുത്രനായ്  വാണവന്‍
അമ്മയുമൊന്നിച്ചു അന്നൊരുനാള്‍
കാനായില്‍ വച്ച് വിരുന്നു തന്‍ വേളയില്‍
വെള്ളം വീഞ്ഞാക്കി ദൈവപുത്രന്‍

            മരണത്തിന്‍ നിഴല്‍ വീണ താഴ്വര തന്നിലെ
            ജീവന്റ്റെ സ്രോതസായി പോന്നു നാഥന്‍
            നിത്യജീവന്റ്റെ പരിമളമായി അവന്‍
            അന്ധകാരത്തില്‍ പ്രകാശമായി

ആ പ്രകാശത്തിന്‍   കിരണങ്ങളാകുവാന്‍ 
ശിഷ്യ ഗണത്തെ തിരഞ്ഞെടുത്തു 
അജ്ഞരായുള്ളോരു   മുക്കുവരിലേയ്ക്ക്  
വിജ്ഞാനമായി    കടന്നു നാഥന്‍ 

             അന്ധനു  കാഴ്ചയും  ചെകിടന് കേള്‍വിയും
             കുഷ്ഠ രോഗികള്‍ക്ക് സൗഖ്യവുമായ്
              വചനം പ്രസംഗിച്ചു കടന്നു പോയി  നാഥന്‍
              വഴിയും സത്യവും ജീവനുമായി

ദൈവത്തിന്‍ ന്യായസനത്തിനു മുമ്പാകെ
നീതിമാന്മാരായി  നിന്നീടുവാന്‍
മര്‍ത്യഗണത്തെ ഒരുക്കി നാഥന്‍
വചനത്തിന്‍  ദീപമായ്  യേശുനാഥന്‍

           സ്വര്‍ഗീയതാതന്റ്റെ   ഓമനപുത്രനെ
           സ്വാര്‍ത്ഥരാം മര്‍ത്യര്‍ അവഗണിച്ചു
           ഒറ്റി ക്കൊടുത്തവന്‍  തന്നുടെ ഗുരുവിനെ
           തള്ളിപ്പറയുന്നു   പ്രിയ ശിഷ്യര്‍

തന്നുടെ വാത്സല്യ മക്കടെ പാപങ്ങള്‍
എ ല്ലാം ചുമന്നു നടന്നു നാഥന്‍
കാല്‍വരിയിലേയ്ക്ക് ചെന്നിടുന്നു 
യാഗമായി  തീരുന്നു  പൊന്നുതാതന്‍ 

          ഞെട്ടി ത്തെറിച്ചു ഞാന്‍  ഓര്‍മകള്‍ മുറിയവെ
          ദു : ഖമാം  ആഴിയില്‍  ആണ്ടു പോയി 
          എന്തിനാണെന്തി നാണെന്‍ പ്രിയ താതനെ 
          കുരിശില്‍  തറച്ചത്  ചോദിച്ചു പോയി  

മായാത്ത ആ മുഖം മനസ്സില്‍ പതിഞ്ഞുടന്‍
എന്നോട് ചൊല്ലി അരുമയായി
"പാപിയാം മര്‍ത്യനെ വീണ്ടെടുത്തീടുവാന്‍
കുരിശില്‍ മരിച്ചു ഞാന്‍ കുഞ്ഞോമനേ "

          
          യേശു    എന്നേശു   മറ്റാരെയേക്കാളും
          എന്നെ  സ്നേഹിക്കുന്ന ആത്മനാഥന്‍
          പീഡ സഹിച്ചു മരിച്ചു മൂന്നാം നാള്‍
          ഉയിര്‍ത്തെഴുന്നേറ്റയെന്‍ എന്‍ യേശുനാഥന്‍ 
                                                
യേശു മരിച്ചു ......          
ഭൂമി വിറച്ചു ......
സൂര്യന്‍  ഇരുണ്ടു.....
പാറ പിളര്‍ന്നു ........

             ദേവാലയത്തിന്‍ തിരശീല രണ്ടായി
             മുകള്‍ മുതല്‍  താഴേയ്ക്ക് കീറിടുന്നു
             മാനവരാശി തന്‍ വീണ്ടെടുപ്പിനായ്
             യാഗമായി ഭൂമിയില്‍ ദൈവപുത്രന്‍



ആ സ്നേഹമോര്‍ത്തോര്‍ത്തു പിന്നെയും  പിന്നെയും
എന്‍ മനമാകെ തുടിച്ചിടുന്നു
സ്നേഹിച്ചു    സ്നേഹിച്ചു പാപിയാം മര്‍ത്യനെ 
വീണ്ടെടുത്തീടുന്നു    യേശു  നാഥന്‍  

            സ്നേഹമാം തമ്പുരാന്‍ പിന്നെയും തന്നുടെ
            മക്കള്‍ക്ക്‌ നല്‍കി സഹായകനെ
            അഗ്നിനാളങ്ങളായി കടന്നു വന്നു
            പാവനത്മാവിനാല്‍ പൂരിതരായ്
            

ആത്മാവാല്‍ നിറയുവാന്‍ .......
വീണ്ടും ജനിക്കുവാന്‍......
സ്വര്‍ഗ്ഗ രാജ്യത്തില്‍   പ്രവേശിക്കുവാന്‍ .......
കാത്തിരിക്കുന്നു  ഞാന്‍ യേശുനാഥാ....... 
കനിവോടെ എന്നെ  നീ കാണണമേ.......



നന്ദിനി

  കൂടുതല് പോസ്റ്റുകള്‍  കാണുവാന്‍  താഴെ  പറഞ്ഞിരിക്കുന്ന  ലിങ്കില്‍ ക്ലിക്ക്
   ചെയ്യുക .................
   ബ്ലോഗ്‌ കണ്ടില്ല എന്ന് പറയുന്നത്  പുതിയ ലിങ്ക് ആയതുകൊണ്ടാണ് ....

   പിന്നെ  Go to blog home page ക്ലിക്ക് ചെയ്യുക ....
  



               

                 



           

Sunday, June 26, 2011

സുപ്രഭാതം


സ്പന്ദനം


സുപ്രഭാതം, സ്വരമാധുരികളാല്‍..
സമ്മിശ്രിതം, സരളം, അവര്‍ണനീയം !
രാവിന്റ്റെ എകാന്തതയ്ക്ക് വിരാമമാം..
സുപ്രഭാതത്തിന്‍ കിളി നാദവും.

            അങ്ങകലെ, ഒരു കോഴി കൂവീടുന്നു
             സുപ്രഭാതത്തെ എതിരേലക്കുവാന്‍...
            സ്വാഗതമരുളുന്ന പക്ഷിജാലങ്ങളും
            ശബ്‌ദമുഖരിതം, സുപ്രഭാതം !

രാവിന്റ്റെ  ദു:ഖമാം ,  മഞ്ഞു തന്‍  തുള്ളിയും
തുടച്ചു മാറ്റീടുന്ന ആദിത്യനും..
പുത്തന്‍ പ്രഭാതത്തെ എതിരേല്ക്കുവാനായ്
പൊന്‍ പ്രഭ തൂകുന്നു സ്നേഹപൂര്‍വ്വം..

           വൃക്ഷലതാദികള്‍ പൂക്കളാല്‍ ശോഭിതം..
           ഈ ലോകമെത്ര, സുരഭിലം , സുന്ദരം.. ..
           പക്ഷി മൃഗാദികള്‍  എത്ര  മനോഹരം!
           ഈ ലോക ജീവിതം   എത്ര സുഖകരം !

വിടരാന്‍  വിതുമ്പുന്ന  പൂവ്  തന്‍  ശോഭയും  ...  
തേന്‍ നുകരാന്‍  കൊതിക്കുന്ന വണ്ട്‌ തന്‍ ശബ്ദവും..
കൊക്കി വിളിക്കുന്ന കോഴി തന്‍ ശബ്ദവും...
കുഞ്ഞിനെ പോറ്റുന്ന   അമ്മ തന്‍ സ്നേഹവും

            സുപ്രഭാതം, നീ എത്ര മനോഹരം !
            സുപ്രഭാതം, നീ എത്ര   മഹത്തരം !
            നിത്യനാം ദൈവത്തിന്‍ അതുല്യജ്ഞാനമേ..
            നിത്യ സുരഭില സുന്ദര സൂനമേ....

നന്മതന്‍ വിളനിലമാണ് നീ എന്നാളും
നന്മയാം ഈശന്‍ തന്‍ സമ്മാനവും
സുപ്രഭാതം പോല്‍ നന്മ നിറയുവാന്‍ ...
നന്മ സ്വരൂപാ, കനിഞ്ഞിടേണേ....


                                                           നന്ദിനി

Saturday, June 25, 2011

മോഹങ്ങള്‍

സ്പന്ദനം


ഒരുപാടു മോഹങ്ങള്‍
കുത്തി നിറച്ചൊരു
പഴഞ്ചാക്ക് പോലവേ
ഞാനിരിപ്പു

              ഒരു തരി  ഇട പോലും
              ബാക്കി വയ്ക്കാതെ ഞാന്‍
              മോഹങ്ങളാലെ
               നിറച്ചതിനെ

പലതരം മോഹങ്ങള്‍
എറ്റക്കുറച്ചിലായ് 
അവിടവിടെ തള്ളി
മുഴച്ചു നില്‍പ്പു
                      
                      ചാക്കിന്നടിയിലായ്
                       ഉള്ള മോഹങ്ങളോ        
                        ഞെങ്ങിഞെരുങ്ങി
                        പൊടിഞ്ഞു പോയ്‌

അങ്ങനെയുണ്ടായ
ഇടയതിന്നുള്ളിലായ്
പിന്നെയും മോഹങ്ങള്‍ 
ഞാന്‍ നിറച്ചു 

                        എന്നാല്‍  ഞാനോര്‍ത്തില്ല 
                        എന്നിലെ  മോഹങ്ങള്‍ 
                        ഓരോന്നോരോന്നായ്
                        തീരുന്നത്

ചാക്കതിന്നുള്ളിലായ്
പെരുകുന്ന മോഹങ്ങള്‍
പഴകി പൊടിഞ്ഞു
ദ്രവിച്ചു പോയി

                          ജീര്‍ണിച്ചു പോയൊരാ
                           ഉള്ളിലെ മോഹങ്ങള്‍
                          ചാക്കിനെ അപ്പാടെ
                           കാര്‍ന്നു തിന്നു

ഒടുവില്‍ ശേഷിച്ചതോ
ഒരു പിടി പൊടി മാത്രം
ഒരു ചെറു കൂനയായ്
വീണു    ഭൂവി ല്‍

                         കാറ്റിന്റ്റെ വിക്രുതിയാല്‍
                         ആ ചെറു കൂനയും
                         പാറിപ്പറന്നങ്ങു
                          ദൂരത്തു പോയി ........


                       
                                                                                                                                    നന്ദിനി

നന്മയും തിന്മയും

സ്പന്ദനം
 

എത്ര വിചിത്രമാണീ ലോകമെന്നത്
ഏവര്‍ക്കും ബോധ്യപ്പെടുത്തുന്ന ജീവിതം
നന്മയും തിന്മയും മാറിമറിയുന്ന
നാളുകള്‍ തുഴഞ്ഞു തളരുന്ന ജീവിതം

       തിന്മ തന്‍ നിഴലുകള്‍ പിന്തുടര്‍ന്നീടുന്ന
       ജന്മത്തില്‍ നന്മയ്ക്ക് സ്ഥാനമോ പിന്നിലും
       വളര്‍ന്നു വരുന്നൊരാ നിഴലുകള്‍ തിന്മയ്ക്കു
       നല്‍കുന്ന സ്ഥാനമോ നന്മ തന്‍ മോടിയും!


ചിന്തയില്‍ പോലും കടന്നു കൂടുന്നൊരാ
തിന്മയെ എന്തു വിളിക്കണം  ഇന്നു     നാം ?
നന്മയെന്നാണതിന്‍ പേരെന്ന് വാദിക്കും
തിന്മയെ നന്മയായ് ചിത്രീകരിക്കുന്നവര്‍


       എന്നാല്‍  ചോദിക്കട്ടെ , നന്മ തന്‍ പേരെന്ത് ?
       നേരും നെറിയും  എന്നറിയുന്നവര്‍  തു ച് ചം!..
       അങ്ങനെ ചൊല്ലിയാല്‍ സത്യങ്ങള്‍ മാറുമോ ?
       നേരറിയത്തവര്‍ അഭിനയ പ്രതിഭകള്‍ !


നന്മയെ വിട്ടിട്ടു തിന്മയെ സ്നേഹിക്കും
മര്‍ത്യന്റ്റെ ജീവിതം ഇന്നേയ്ക്ക് മാത്രവും
ഈ  ലോക ജീവിതം നശ്വരം നിശ്ചയം !
അഭിനയപ്രതിഭകള്‍  പമ്പര വിഡ്ഢികള്‍ !



                                                                                                നന്ദിനി

Friday, June 24, 2011

കാലം

                                                                                                        സ്പന്ദനം
   

കാലപ്പഴക്കത്തിന്‍   യവനികയ്ക്കപ്പുറം
കാലമുപേക്ഷിച്ച     കടലാസു തോണിയില്‍
യാത്രികരാണ് നാം മുങ്ങിയും പൊങ്ങിയും
യാത്ര തുടരുന്നു ജീവിത തോണിയില്‍


       ഇന്നു നാം കാണുന്ന സന്തോഷക്കണികകള്‍
       എന്നോ ഒരോര്‍മ്മയായ് മാറി മറിയുമ്പോള്‍
       കാണുന്നു ഞാനിതാ കപട ലോകത്തിന്റ്റെ
       കാപട്യമെന്നത് നഗ്നമാം സത്യവും

 
 കാലയവനിക ആടിയുലയുമ്പോള്‍
 കാലത്തിന്‍ പൊയ്മുഖം പൊട്ടിത്തകരുമ്പോള്‍
 കാണുന്നു ഞാനിന്ന് ഏറെ വിരൂപമായ്
 കണ്ടാല്‍ അറയ്ക്കുന്ന ജീവിത ദൃശ്യങ്ങള്‍


       ഒന്നും ശേഷിക്കില്ല  ജീവിത യാത്രയില്‍
       ഒന്ന് നിന്നിടുക, ഓര്‍ക്കുക നന്നായിടാന്‍
       ശേഷിക്കും ലോകത്തില്‍ നാം മാറ്റി വച്ചൊരു
       ശോഷിച്ച സ്നേഹത്തിന്‍ പുസ്തകതാളുകള്‍
      


                                                                              നന്ദിനി

Saturday, June 18, 2011

ഒരു പൂവ് തന്‍ നൊമ്പരം


ആയിരമായിരം മുള്ളുകള്‍ക്കിടയിലായ് 
ഒരു കുഞ്ഞു പൂവ് വിരിഞ്ഞു നില്പ്പു
ആ കുഞ്ഞു പൂവ് തന്‍ സൗന്ദ്‌ര്യമിന്നിതാ
റോസ ചെടിയിലോ പൊന്‍ കിരീടം..

              കാണികള്‍ക്കിഷ്ട്ടമായ് ആ ചെറു പൂവിനെ
               കാരുണ്യതോടവര്‍  കണ്ടു നിന്നു
               കണ്ണുകള്‍ക്കൈശ്വര്യമായൊരാ പൂവിനെ
                തഴുകീടുവാനായ് കടന്നു വന്നു

എന്നാലാ പൂവ് തന്‍ ഉള്ളിന്റ്റെ ഉള്ളവര്‍
കണ്ടതേയില്ലത് ദുഖകരം
ആശംഗ മുറ്റിയ ആ കുഞ്ഞു പൂവിതാ
ആലംബ ഹീനയായ് കണ്ണടച്ചു

                  കണ്ടവര്‍ കണ്ടവര്‍ ആ ചെറു പൂവിനെ
                  വാഴ്ത്തി പുകഴ്ത്തി കടന്നു പോയി
                  എന്നാല്‍ ചിലരതിന്‍ സൌരഭ്യം നുകരുവാന്‍
                  ഏറെ അടുക്കല്‍ കടന്നു വന്നു

ആ കുഞ്ഞു പൂവ് വിറച്ചു പോയി പെട്ടെന്നു
ഒരു ചെറു കാറ്റു തലോടിയപ്പോള്‍
അരുതരുതെയെന്നു നിശബ്ധതയിലവള്‍
പൊട്ടി ക്കരഞ്ഞു പറഞ്ഞു പോയി 

                    ആ ചെറു പൂവ് തന്‍  ഗദ്ഗദം കേള്‍ക്കാതെ
                    കാണികള്‍ വീണ്ടും അടുത്തു വന്നു
                    തലയാട്ടിക്കൊണ്ടവള്‍ വീണ്ടും പറഞ്ഞെന്നെ 
                     തൊട്ടു നോക്കല്ലേ  നിശബ്ധമായി

സമയം കടന്നു പോയി ,പൂവ് തന്‍ ഉള്ളിലോ
ആശംഗ വീണ്ടും കനത്തു വന്നു
അന്ത്യമായി എന്നൊരാ തോന്നലാ മനസ്സു തന്‍
ഉള്ളിന്റ്റെ ഉള്ളിലായ് ആഴ്ന്നിറങ്ങി

                  മരണത്തിന്‍ ദൂതന്റ്റെ ചിറകടി കേട്ടവള്‍
                  ഒരു ചെറു  കാറ്റു തന്‍ താരാട്ടിലും 
                  കൊഴിയാന്‍ വിതുമ്പുന്ന  ഇതളിനെ താങ്ങുവാന്‍
                  സര്‍വേശനോടവള്‍ കേണു പോയി

റോസച്ചെടി തന്‍ കിരീടമായ് വാഴുവാന്‍
എത്രയധികമായ് ആശിച്ചു പോയി
ഇതളുകള്‍ താങ്ങുവാനുള്ള കരുത്തത്
സര്‍വേശ താതന്‍ അവള്‍ക്കു  നല്‍കി

                 വാത്സല്യ താതന്‍ തന്‍ സ്നേഹമവള്‍ക്കിന്ന്‍
                 മനസ്സില്‍ അടങ്ങാത്ത  ദാഹമായി 
                 കണ്ണുകള്‍ വീണ്ടും ഇറുക്കി അടച്ചവള്‍
                 സ്നേഹ മാം  മാറില്‍  തല ചായ്ച്ചു.


                                                                     നന്ദിനി

Thursday, June 16, 2011

ഹൃദയവീണയില്‍ ഒരു നിമിഷം



ഹൃദയ തന്ത്രികളില്‍
     കുളിര്‍ തെന്നലായ് തഴുകുവാന്‍
ജീവിത യാത്രയില്‍
      കൈതാങ്ങായ്‌ തീരുവാന്‍
ഓര്‍മകളുടെ മണിച്ചെപ്പില്‍
       നാദമായ് മാറുവാന്‍
ആധികളില്‍ വ്യാധികളില്‍
       സാന്ദ്വനമായ് തീരുവാന്‍
അക്ഷരങ്ങളില്‍ ചാലിച്ച
        ഒരു സിന്ധൂര പൊട്ടു പോലെ...
         ഒരു മിഴിനീര്‍കണ൦ പോലെ ... 
         ഒരു കുളിരായ്‌....
         ഒരു കാറ്റായ്....
         തഴുകി തലോടു൦മ്പോള്‍ .......‍
         എന്നിലെ  എന്നെ .......   
         ചേര്‍ത്തണയ്ക്കുന്ന ആ കരം.....
         താങ്ങായ് തീരുന്ന ആ കരം.....
         ആത്മനാഥനാം യേശുവേ ...
         ഒരായിരം നന്ദി ...
        
       
                                                              നന്ദിനി